വീട്
എന്റെതുമാത്രമായ
ഒരു കിണര്‍
കോരിക്കുടിക്കുന്തോറും
സുതാര്യമാക്കുന്ന
സ്നേഹത്തിന്റെ സമചതുരം .
പിതൃക്കൾ പൂമുഖത്തു
നിരന്നിരിപ്പുണ്ട്
ചുവരിലെ ആണിയില്‍
അച്ഛന്റെ കാലന് കുടയുടെ
പഴമണം.
പാതിതുറന്ന
വാതിലിനിപ്പുറം
അമ്മയുടെ ഓര്‍മ്മ.
ചിമ്മിനിയിലൂടെ
വിങ്ങിയിറങ്ങുന്നു
ഭാര്യയുടെ
നെടുവീര്‍പ്പുകള്‍ ...
വെളിച്ചം പിണങ്ങി
നില്ക്കും
അകത്തളങ്ങളില്‍
എവിടെയാണ്
എന്റെ തലയിണകള്‍ ..!?
ഇരുട്ടിലൂടെ
കയറിവരികയും
ഇരുട്ടില്‍
കവിത എഴുതുകയും
ഇരുട്ടു തിങ്ങും
മുറിതന്നെയാകുന്നു
കവിയുടെ സാന്നിധ്യവും ....!
രാത്രി ഇപ്പോഴും എന്റെ വീടിന്റെ അടയാളം
മായ്ച്ചു കളയുന്നു ..
പകല്‍ പിന്നെയും വരച്ചുവെക്കുന്നു...
വേനലിലും
വർഷത്തും
ഉറവ കാത്തു
ആകാശം നോക്കി
കിടക്കും കിണര്‍ ..
വറ്റിപോയ ഓര്‍മകളും
വിട്ടുമാറാത്ത സ്വപ്നങ്ങളുമായി ..
ഒരു കിണര്‍ ..
എറണാംകുളം സ്വദേശം
ആനുകാലികങ്ങളിലും ഓൺലൈൻ ഇടങ്ങളിലും
കവിത എഴുതുന്നു...
11 comments:
വീട്
എന്റെതുമാത്രമായ
ഒരു കിണര്‍
കോരികുടികുന്തോറും
സുതാര്യമാക്കുന്ന
സ്നേഹത്തിന്റെ സമചതുരം .
വറ്റിപോയ ഓര്‍മകളും
വിട്ടുമാറാത്ത സ്വപ്നങ്ങളുമായി ..
ഒരു കിണര്‍ ..
ഇരുട്ടിലൂടെ
കയറിവരികയും
ഇരുട്ടില്‍
കവിത എഴുതുകയും
ഇരുട്ടു തിങ്ങും
മുറിതന്നെയാകുന്നു
കവിയുടെ സാന്നിധ്യവും ....!
കൊള്ളാം, ഭാവന.
അഭിനന്ദനം.
ഇനി തിരുത്തുകൾ...
1.കോരികുടികുന്തോറും
2.പിതൃകള്‍
3.വര്ഷതും
ഇരട്ടിപ്പിക്കേണ്ട അക്ഷരങ്ങൾ ഇരട്ടിപ്പിച്ചു തന്നെ എഴുതണം.
നല്ല കവിത
good one.. keep it up
nalla varikaL
നന്നായി കവിത..
വറ്റുംതോറും പെരുകും കിണര്‍...
നന്നായിരിക്കുന്നു...
ആശംസകളോടെ,
നന്നായിട്ടുണ്ട്..
Post a Comment